— അഘ ഷാഹിദ് അലി
അതെന്നെ വിട്ടുപോകുന്നേയില്ല,
എന്റെ വീടിന്റെ മുകളിലേക്ക് പതിക്കുകയും
ഉപ്പയുടെയും ഉമ്മയുടെയും സ്നേഹം
കവരുകയും ചെയ്യുന്ന
കശ്മീരിലെ തണുത്ത നിലാവ്.
ഞാൻ എന്റെ കൈകൾ തുറന്നു:
ഒന്നുമില്ല, ഒന്നുമേയില്ല. ഈ കരച്ചിൽ അന്യനാടിന്റേത്.
"നീ എപ്പോഴാണ് വീട്ടിലേക്ക് വരുന്നേ?"
ഉപ്പ ചോദിക്കുന്നു, വീണ്ടും ചോദിക്കുന്നു.
സമുദ്രം ഫോൺകമ്പിയിലേക്ക്
ഇരമ്പിയെത്തുന്നു.
ഞാൻ ഉച്ചത്തിൽ ചോദിച്ചു:
"നിങ്ങൾക്കെല്ലാവർക്കും സുഖമല്ലേ?"
ഫോൺകോൾ മുറിഞ്ഞുപോകുന്നു.
ഫോൺകമ്പിയിൽ നിന്നും
സമുദ്രജലം ഒഴിയുന്നു.
സമുദ്രം ശാന്തം, അതിനുമേൽ
കശ്മീരിലെ തണുത്ത പൂർണ്ണചന്ദ്രൻ.
ഒന്നുമില്ല, ഒന്നുമേയില്ല. ഈ കരച്ചിൽ അന്യനാടിന്റേത്.
"നീ എപ്പോഴാണ് വീട്ടിലേക്ക് വരുന്നേ?"
ഉപ്പ ചോദിക്കുന്നു, വീണ്ടും ചോദിക്കുന്നു.
സമുദ്രം ഫോൺകമ്പിയിലേക്ക്
ഇരമ്പിയെത്തുന്നു.
ഞാൻ ഉച്ചത്തിൽ ചോദിച്ചു:
"നിങ്ങൾക്കെല്ലാവർക്കും സുഖമല്ലേ?"
ഫോൺകോൾ മുറിഞ്ഞുപോകുന്നു.
ഫോൺകമ്പിയിൽ നിന്നും
സമുദ്രജലം ഒഴിയുന്നു.
സമുദ്രം ശാന്തം, അതിനുമേൽ
കശ്മീരിലെ തണുത്ത പൂർണ്ണചന്ദ്രൻ.