ഉച്ചകഴിഞ്ഞ്

റെയ്മണ്ട് കാർവർ (1938-1988)

കടലിലേക്കു നോക്കാതെ,ഴുതുമ്പോൾ
അയാളറിയുന്നു പേനത്തുമ്പ് വിറച്ചുതുടങ്ങുന്നത്.
കൽഭിത്തി കടന്ന് തിരയടിക്കുന്നുണ്ട്.
അല്ല, ഇത് അതിനാലല്ല,
ആ നേരത്ത് തുണിയൊന്നുമുടുക്കാതെ അവൾ
മുറിയിലേക്കു നടന്നെത്തിയതാണ് കാരണം.
ഉറക്കച്ചടവോടെ. അൽപ്പംമുമ്പ് അവൾ
എവിടെയായിരുന്നെന്നു പോലുമറിയില്ല.
നെറ്റിയിൽ നിന്നും മുടി വകഞ്ഞുമാറ്റി, കണ്ണുകളടച്ച്‌,
തല കുനിച്ച് അവളിരിക്കുന്നു ടോയിലറ്റിൽ.
കാലുകളകന്നു. വാതിൽവഴി അയാളവളെ കാണുന്നു.
ഒരുപക്ഷേ അന്നുകാലത്ത് നടന്നത്
അവൾ ഓർമ്മിക്കുകയാകണം.
തെല്ലിടകഴിഞ്ഞ്, ഒരുകണ്ണ് തുറന്ന് അവൾ
അയാളെ നോക്കുന്നു. മധുരമായി ചിരിക്കുന്നു.
പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ
Share:

വായിച്ചിരിക്കേണ്ട ചില കവിതകൾ

കാമുകനെ നോക്കിയിരിക്കൽ

ലോർണ ക്രോസിയെർ

തലയാദ്യം

ഓഷ്യാൻ വ്യോംഗ്

കുശവൻ

യാന്നിസ് റിറ്റ്സോസ്

ഒരുനോക്ക്

ഏഡ ലിമോൺ

പ്രേമാനന്തരം പ്രേമം

ഡെറിക് വൊൾകട്ട്

കടലാസ് വിമാനം

സൈമൺ ആർമിറ്റാജ്

പണ്ടൊരുകാലത്ത്‌

ഗബ്രിയേൽ ഒകാര

കവിതയ്ക്ക് ഒരു ആമുഖം

ബില്ലി കോളിൻസ്

നഗരം

സി. പി. കവാഫി

കല്ല്

ചാൾസ് സിമിക്

കല്ല് ആരുടേതുമല്ല

റസ്സൽ എഡ്സൺ