— മിറൊസ്ലാവ് ഹൊളൂബ് (1923-1998)
പോയി വാതിൽ തുറക്കൂ.
പുറത്തൊരു മരം
അല്ലെങ്കിൽ കാട്,
പൂന്തോട്ടം അതുമല്ലെങ്കിലൊരു
മാന്ത്രികനഗര,മുണ്ടെന്നുവരാം.
പോയി വാതിൽ തുറക്കൂ.
ഒരു നായയുടെ തിരച്ചിൽ അല്ലെങ്കിൽ
ഒരു മുഖം നിങ്ങൾ കണ്ടെന്നുവരാം,
അതല്ലെങ്കിൽ ഒരു കണ്ണ്,
അതല്ലെങ്കിൽ ഒരു ചിത്രത്തിന്റെ
ചിത്രം.
പോയി വാതിൽ തുറക്കൂ.
മൂടൽമഞ്ഞവിടെയുണ്ടെങ്കിൽ
അത് തെളിഞ്ഞേക്കാം.
പോയി വാതിൽ തുറക്കൂ.
ഇരുട്ടിന്റെ മിടിപ്പുമാത്രമാണെന്നായാലും
കേവലം കാറ്റ് മാത്രമാണെന്നായാലും
ഇനി
ഒന്നുംതന്നെ
ഇല്ലെന്നായാലും
പോയി വാതിൽ തുറക്കൂ.
കുറഞ്ഞപക്ഷം
കാറ്റോട്ടമെങ്കിലും
ഉണ്ടായിരിക്കും.
കുറഞ്ഞപക്ഷം
കാറ്റോട്ടമെങ്കിലും
ഉണ്ടായിരിക്കും.
"The Door" from 'Poems Before & After: Collected English translations' by Miroslav Holub