തെരുവ്

ഒക്റ്റാവിയോ പാസ് (1914-1998)

നീണ്ടു, നിശബ്ദമായിക്കിടക്കും തെരുവ്.
ഇരുട്ടിൽ തപ്പിത്തടഞ്ഞു നടക്കുന്നു ഞാൻ,
കല്ലുകൾക്കും കരിയിലകൾക്കും മുകളിലൂടെ
വീണുമെഴുന്നേറ്റുമുള്ള അന്ധമാം നടത്തം.

എനിക്കു പുറകെ മറ്റാരോ നടക്കുന്നുണ്ട്:
ഞാൻ നിൽക്കുമ്പോൾ, ആയാൾ നിൽക്കുന്നു
ഞാനോടുമ്പോൾ അയാളുമോടുന്നു.
ഞാൻ തിരിഞ്ഞു നോക്കുമ്പോൾ: ആരുമില്ല.

എല്ലാം ഇരുണ്ടു കിടക്കുന്നു, പുറത്തേക്കോ
വഴിയുമില്ല. ഓരോ മുക്കിലും മൂലയിലും
ചെന്നെത്തി തിരിയുന്ന ഞാൻ
തിരിച്ചു തെരുവിൽത്തന്നെ വന്നെത്തുന്നു,

അവിടെയാരുമെന്നെ കാക്കുന്നില്ല, പിന്തുടരുന്നില്ല.
തപ്പിത്തടഞ്ഞു വീണുമെഴുന്നേറ്റും നടക്കുന്ന
ഒരാളെ ഞാനവിടെ പിന്തുടരുന്നു,
എന്നെ കാണവേ അയാൾ പറയുന്നു: ആരുമില്ല.
പരിഭാഷ ഇഷ്ടമായോ? ഈ വെബ്സൈറ്റിൻ്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പിന്തുണയ്ക്കൂ
Share:

വായിച്ചിരിക്കേണ്ട ചില കവിതകൾ

കാമുകനെ നോക്കിയിരിക്കൽ

ലോർണ ക്രോസിയെർ

തലയാദ്യം

ഓഷ്യാൻ വ്യോംഗ്

കുശവൻ

യാന്നിസ് റിറ്റ്സോസ്

ഒരുനോക്ക്

ഏഡ ലിമോൺ

പ്രേമാനന്തരം പ്രേമം

ഡെറിക് വൊൾകട്ട്

കടലാസ് വിമാനം

സൈമൺ ആർമിറ്റാജ്

പണ്ടൊരുകാലത്ത്‌

ഗബ്രിയേൽ ഒകാര

കവിതയ്ക്ക് ഒരു ആമുഖം

ബില്ലി കോളിൻസ്

നഗരം

സി. പി. കവാഫി

കല്ല്

ചാൾസ് സിമിക്

കല്ല് ആരുടേതുമല്ല

റസ്സൽ എഡ്സൺ