അയാൾ എല്ലായിടത്തും ജാലകങ്ങൾ വരച്ചു.
പരുക്കൻ ചുവരുകൾക്ക് മുകളിൽ, താഴെ,
മുക്കിലും മൂലയിലും, വായുവിലും.
മേൽക്കൂരയിൽപോലും.
കിളികളെ വരച്ചിടും പോലെ
അയാൾ ജാലകങ്ങൾ വരച്ചു.
തറയിൽ, രാത്രിയിൽ,
തൊട്ടറിയുംവിധം ബധിരമാം നോട്ടങ്ങളിൽ,
മരണത്തിൻ പ്രാന്തപ്രദേശങ്ങളിൽ,
കല്ലറകളിൽ, മരങ്ങളിൽ.
വാതിലുകൾക്കുമേൽ പോലും
അയാൾ ജാലകങ്ങൾ വരച്ചു,
എന്നാൽ ഒരിടത്തും വാതിൽ വരച്ചില്ല.
അയാൾക്ക് അകത്തുകടക്കുകയോ
പുറത്തുപോകുകയോ വേണ്ടിയിരുന്നില്ല,
അതിനാകില്ലെന്നും അയാൾക്കറിയാം.
അയാൾക്കെല്ലാം കാണണമായിരുന്നു:
കാണുകയേ വേണ്ടിയിരുന്നുള്ളൂ,
മുക്കിലും മൂലയിലും, വായുവിലും.
മേൽക്കൂരയിൽപോലും.
കിളികളെ വരച്ചിടും പോലെ
അയാൾ ജാലകങ്ങൾ വരച്ചു.
തറയിൽ, രാത്രിയിൽ,
തൊട്ടറിയുംവിധം ബധിരമാം നോട്ടങ്ങളിൽ,
മരണത്തിൻ പ്രാന്തപ്രദേശങ്ങളിൽ,
കല്ലറകളിൽ, മരങ്ങളിൽ.
വാതിലുകൾക്കുമേൽ പോലും
അയാൾ ജാലകങ്ങൾ വരച്ചു,
എന്നാൽ ഒരിടത്തും വാതിൽ വരച്ചില്ല.
അയാൾക്ക് അകത്തുകടക്കുകയോ
പുറത്തുപോകുകയോ വേണ്ടിയിരുന്നില്ല,
അതിനാകില്ലെന്നും അയാൾക്കറിയാം.
അയാൾക്കെല്ലാം കാണണമായിരുന്നു:
കാണുകയേ വേണ്ടിയിരുന്നുള്ളൂ,
From 'Vertical Poetry' by Roberto Juarroz