— അന്തോണിയോ പോർച്ചിയ (1885-1968)
•
നമുക്ക് ഓരോർത്തർക്കും അവരവരുടേതായ ലോകമുണ്ട്, എല്ലാവർക്കുമായിട്ട് ഒരു ലോകമില്ലതാനും.
•
വെളിച്ചം നിറഞ്ഞുനിൽക്കുന്നിടത്ത് നമ്മൾ ഒരു നിഴൽ പോലുമല്ല.
•
മരം തനിച്ചാണ്; മേഘവും തനിച്ചാണ്; ഞാൻ ഒറ്റയ്ക്കാകുമ്പോൾ എല്ലാം തനിച്ചാണ്.
•
നൂറ് വർഷങ്ങൾ ഒരു നിമിഷംകൊണ്ട് ഇല്ലാണ്ടാകും; ഒരു നിമിഷം ഒരു നിമിഷംകൊണ്ട് ഇല്ലാണ്ടാകുന്ന പോലെത്തന്നെ.
•
ഒന്നുമില്ലാത്തിടത്ത് വളരെ ചുരുക്കം ആളുകളാണ് എത്തിപ്പെടുന്നത്; അവിടേക്കുള്ള പാത നീളമേറിയതാണ്.
•
എന്റെ മൗനത്തിൽ എന്റെ ശബ്ദം മാത്രമാണ് ഇല്ലാത്തത്.
•
ഒരു കുഞ്ഞ് അവന്റെ കളിപ്പാട്ടം എടുത്തുകാണിക്കുന്നു; മുതിർന്നയാൾ അത് മറച്ചുവെക്കുന്നു.
•
നിനക്കെന്താണ് ഞാൻ തന്നതെന്നു എനിക്കറിയാം; പക്ഷേ എന്താണ് നീ കൈപ്പറ്റിയതെന്ന് എനിക്കറിയില്ല.
•
നിഴലുകൾ: ചിലത് ഒളിക്കുന്നു, ചിലത് വെളിപ്പെടുന്നു.
•
ഞാൻ സ്വർഗത്തിൽ പോകും, ഞാനെന്റെ നരകത്തെയും കൂടെക്കൂട്ടും. ഒറ്റയ്ക്ക് പോകില്ല.
•
ഞാൻ എന്തെടുത്താലും കൂടുതൽ എടുക്കും, അല്ലെങ്കിൽ വളരെ കുറച്ച്; ആവശ്യമുള്ളതെത്രയോ അത്രമാത്രം ഒരിക്കലും എടുക്കില്ല. ആവശ്യമുള്ളത്ര എനിക്ക് ഉപയോഗശൂന്യമാണ്.
•
അസാധ്യമായതിനെ ഇഷ്ടപ്പെടുന്നില്ലെങ്കിൽ, അയാൾ ഒന്നിനെയും ഇഷ്ടപ്പെടുന്നില്ലൢ.
•
നേർവഴികളിലൂടെ പോകുന്നത് അകലം കുറയ്ക്കും, ജീവിതവും കുറയും.
•
ജീവിതത്തിൽ നമുക്കൊന്നും നഷ്ടമായില്ലെങ്കിൽ, നമുക്ക് ജീവിതവും ഒന്നുമില്ലാതെ നഷ്ടമാകും.
•
ഒരു ചരടിലെന്നെ ബന്ധിക്കുന്നയാൾ ശക്തനല്ല, ചരടിനാണ് ശക്തി.
•
ഒരു ഓർമ്മയായി മാറാനുള്ള പ്രതീക്ഷയോടെ ഓരോരുത്തരും ജീവിക്കുന്നു
•
ഒന്നും ഒരേമട്ടിൽ ആവർത്തിച്ചില്ലായിരുന്നെങ്കിൽ, എല്ലാ കാര്യങ്ങളും അവസാനത്തെ കാര്യങ്ങളായേനെ.
•
കൺതുറന്ന് കണ്ട ആൾക്ക് വീണ്ടും കാണാനാകും, കണ്ണടയ്ക്കണമെന്ന് മാത്രം
•
ചില കാര്യങ്ങൾ നമ്മുടെ ഭാഗമാകും, അവയുണ്ടെന്ന് പോലും നാം മറന്നുപോകും.