തണുത്ത നിലാവുള്ള
മെയ്മാസ രാത്രിയിൽ
തീരത്തേക്കിറങ്ങി ഞാൻ.
പുല്ലും പൂക്കളും മങ്ങിയിരുന്നെങ്കിലും
പച്ചപ്പിന്റെ മണമവയ്ക്കുണ്ടായിരുന്നു.
വർണ്ണാന്ധമാം രാത്രിയിൽ,
വെള്ളാരങ്കല്ലുകൾ
ചന്ദ്രനെ ചൂണ്ടുമ്പോൾ,
ചെരിവിലൂടെ ഞാൻ കയറി.
കുറച്ചു നിമിഷങ്ങളുടെ നീളത്തിൽ
അമ്പത്തിയെട്ട് വർഷങ്ങൾ വീതിയിൽ
ഒരു കാലഘട്ടം.
എനിക്കു പിന്നിൽ
മിന്നിത്തെന്നും വെള്ളത്തിനപ്പുറം
മറ്റൊരു തീരവും
നാടുവാഴുന്നവരും.
മുഖങ്ങൾക്കു പകരം
ഭാവിയുള്ള ജനത.
"Nightbook Page" by Tomas Tranströmer from Selected Poems