കാലത്ത് അഞ്ച് മണിയ്ക്ക് ഞാൻ
അയാളുടെ വാതിലിൽ മുട്ടി.
വാതിൽപ്പഴുതിലൂടെ പറഞ്ഞു:
സ്ലിസ്ക സ്ട്രീറ്റിലെ ആശുപത്രിയിൽ
നിങ്ങളുടെ പട്ടാളക്കാരനായ മകൻ
മരണാസന്നനായി കിടക്കുകയാണ്.
അയാൾ കതക് പാതി തുറന്നു,
എന്നാൽ ചെയ്ൻ മാറ്റിയില്ല.
അയാൾക്ക് പിന്നിൽ അയാളുടെ ഭാര്യ
നടുങ്ങിവിറച്ചുനിന്നു.
ഞാൻ പറഞ്ഞു: നിങ്ങളുടെ മകൻ
അമ്മയെ കാണണമെന്നു പറയുന്നു.
അമ്മ വരില്ല, അയാൾ മറുപടി തന്നു.
അയാൾക്ക് പിന്നിൽ അയാളുടെ ഭാര്യ
നടുങ്ങിവിറച്ചുനിന്നു.
അൽപ്പം വീഞ്ഞ് അവനു കൊടുക്കാൻ
ഡോക്ടർ അനുവദിച്ചിട്ടുണ്ടെന്ന്
ഞാൻ അവരെ അറിയിച്ചു.
ഒന്ന് നിൽക്കൂ, അയാൾ പറഞ്ഞു.
വാതിൽപ്പഴുതിലൂടെ അയാൾ
ഒരു കുപ്പി കൈമാറി, എന്നിട്ട്
വാതിൽ അടച്ചു. താഴിട്ട്
പൂട്ടുകയും ചെയ്തു.
വാതിലിനു പിന്നിൽ, അയാളുടെ ഭാര്യ
അലറിക്കരയാൻ തുടങ്ങി,
പേറ്റുനോവുകൊണ്ടെന്നപോലെ.
"A Conversation Through the Door" by Anna Swir