ആകാശത്തിന്റെ പശ്ചാത്തലത്തിൽ ചില്ലയെന്നപോലെ
ചിന്തകളെ നമുക്കു വരയ്ക്കാനാകുമെങ്കിൽ
ആ ചിന്തയിൽ എന്തെങ്കിലും വന്നെത്താതിരിക്കില്ല,
ചില്ലകളിൽ കിളികളെന്ന പോലെ.
നമ്മുടെ സത്തയിൽ തന്നെയുള്ള പിശകിനെയാണ്
നമ്മൾ കെട്ടിവലിച്ചു നടക്കുന്നത്.
നമ്മെ ചുറ്റിപ്പൊതിഞ്ഞ വലയ്ക്കുള്ളിൽ
കുറേക്കൂടി കനമുള്ള
പദാർത്ഥമാകേണ്ടിയിരുന്നു നമ്മൾ.
ഈ കുറവ് നികത്താനാകണം
അലഞ്ഞുതിരിയുന്ന ബിംബങ്ങളെ
ആകാശത്തിന്റെ പശ്ചാത്തലത്തിൽ
ചില്ലയെന്നപോലെ വരച്ചിടുന്നത്.
From 'Vertical Poetry' by Roberto Juarroz