ദിവസം ഒരു നൂറുതവണയെങ്കിലും
അവൻ പറയുന്നു: "എനിക്ക് മടങ്ങിപ്പോകണം.
ഇവിടെ ഒരു ദയയുമില്ല. അവിടെ, അവിടെയെത്ര
അനുഗ്രഹീതവും ദയയുള്ളതുമൊക്കെയാണ്..."
പിന്നെ അവൻ മിണ്ടാതെയിരിക്കും.
ഞാൻ അവനോട് ചോദിക്കും:
"അവിടെ? അവിടെയെന്നാൽ എവിടെ?"
അവൻ എവിടേക്കോ വിരൽചൂണ്ടും,
മുഖത്ത് ഒരു ഭാവവ്യത്യാസവും ഉണ്ടാകില്ല,
പിന്നെയവൻ ഒട്ടും മിണ്ടാതെയാകും.
ഞാൻ അവൻ്റെ കൈപ്പിടിച്ചുകൊണ്ട്
ഒരു കഫേയിലെ ഒഴിഞ്ഞ മൂലയിലുള്ള
മേശയ്ക്കരികിൽ ചെന്നിരുന്നു;
അവനു കാപ്പി ഓർഡർ ചെയ്തു
എനിക്ക് വെള്ളവും.
അവനോട് അറബിയിൽ സംസാരിച്ചുകൊണ്ട്
കാപ്പിയിൽ ഞാൻ വെള്ളം ചേർത്തിളക്കി.
വെറിപിടിച്ചുകൊണ്ട് അവൻ പറഞ്ഞു:
"നിങ്ങൾക്കെന്താ വട്ടാണോ?"
അവൻ കാപ്പിയിൽ നിന്നും
വെള്ളം തിരിച്ചെടുക്കാൻ
ശ്രമിച്ചുകൊണ്ടിരുന്നു.
അവൻ ശ്രമിച്ചുകൊണ്ടേയിരുന്നു
വെള്ളത്തെ
വെള്ളം തിരിച്ചെടുക്കാൻ
ശ്രമിച്ചുകൊണ്ടിരുന്നു.
അവൻ ശ്രമിച്ചുകൊണ്ടേയിരുന്നു
വെള്ളത്തെ
വെള്ളത്തിലേക്കുതന്നെ
തിരിച്ചെടുക്കാൻ.
"Coffee and Water" by Tarek Eltayeb