മുറിയിൽ കത്തിജ്വലിച്ചു
നിൽക്കുകയാണ് ഒരു തൂക്കുവിളക്ക്.
അയാൾ തൻ്റെ വിരലുകൾ പിണച്ചുപിടിക്കുന്നു
അതിൻ്റെ നിഴൽ ചുവരിൽ വീഴുന്നു:
"ഇതാ ഒരു മാൻ" അയാൾ പറഞ്ഞു.
കുട്ടികൾ സന്തോഷത്താൽ ആർപ്പുവിളിച്ചു.
"ഇനി ഒരു കടുവ!"
"ഇതാ കടുവ" വീണ്ടും ആർപ്പുവിളികൾ.
"ഇനി ആന, കാട്ടുപന്നി, കുരങ്ങൻ..."
വിളക്കിന് സ്വയം കെടണമെന്നുണ്ട്.
കാടിനു നടുവിലകപ്പെട്ടതുപോലയാണ്
അതിന് അനുഭവപ്പെടുന്നത്.
മൃഗങ്ങളുടെ നിലവിളികൾ.
പൊടുന്നനെ, അപരിചിതത്വം അതിനെ
പിടികൂടുന്നു, ഒട്ടും സുരക്ഷിതമല്ലാത്ത
ഒരിടത്തായമട്ടിൽ.
'Light Bulb' by Sapardi Djoko Damono from Poetry International