ശബ്ദമുഖരിതമായ ചായക്കടയിൽ, ഒരു വൃദ്ധൻ
തുണയ്ക്കാരുമില്ലാതെ മേശമേൽ തലചായ്ച്ചിരിക്കുന്നു.
വായിക്കാനെടുത്ത പത്രം അയാൾക്കു മുന്നിൽ തുറന്നുകിടക്കുന്നു.
വാർദ്ധക്യത്തിലെ ദൈന്യതയിൽ അയാൾ ഓർക്കുന്നു:
ചുറുചുറുക്കും സൗന്ദര്യവും ഉണ്ടായിരുന്ന കാലം
ശരിക്കുമൊന്നു ആസ്വദിക്കാൻ തനിക്കായതില്ലല്ലോ.
ഇപ്പോൾ, പ്രായമേറിയെന്ന ബോധം അയാൾക്കുണ്ട്
അയാളത് അനുഭവിക്കുന്നു, കാണുന്നു. എങ്കിലും
ചെറുപ്പമായിരുന്നകാലം ഇന്നലെയായിരുന്നെന്നപോലെ.
എത്ര ചെറിയ കാലയളവായിരുന്നത്, എത്ര ചെറുത്!
വിവേകം തന്നെ പറഞ്ഞുപറ്റിച്ചുവല്ലോയെന്നയാൾ
തിരിച്ചറിയുന്നു. അതെപ്പോഴും പറഞ്ഞു വിശ്വസിപ്പിച്ചു:
'നാളെയാകട്ടെ, എല്ലാത്തിനും വേണ്ടുവോളം സമയമുണ്ടാകും'
അടക്കിനിർത്തിയ കാമനകൾ, വേണ്ടെന്നുവെച്ച സന്തോഷങ്ങൾ.
നഷ്ടപ്പെടുത്തിയ അവസരങ്ങളെല്ലാംതന്നെ അയാളുടെ
മൂഢമായ കരുതലിനുനേരെ ഇന്ന് കൊഞ്ഞനംകുത്തുന്നു.
ഈ ചിന്തകളും ഓർമ്മകളുമെല്ലാം
ആ വൃദ്ധനെ ആലസ്യത്തിലാക്കുന്നു. ചായക്കടയിലെ
മേശമേലേക്കു ചരിഞ്ഞയാൾ ഉറക്കമാകുന്നു.
വായിക്കാനെടുത്ത പത്രം അയാൾക്കു മുന്നിൽ തുറന്നുകിടക്കുന്നു.
വാർദ്ധക്യത്തിലെ ദൈന്യതയിൽ അയാൾ ഓർക്കുന്നു:
ചുറുചുറുക്കും സൗന്ദര്യവും ഉണ്ടായിരുന്ന കാലം
ശരിക്കുമൊന്നു ആസ്വദിക്കാൻ തനിക്കായതില്ലല്ലോ.
ഇപ്പോൾ, പ്രായമേറിയെന്ന ബോധം അയാൾക്കുണ്ട്
അയാളത് അനുഭവിക്കുന്നു, കാണുന്നു. എങ്കിലും
ചെറുപ്പമായിരുന്നകാലം ഇന്നലെയായിരുന്നെന്നപോലെ.
എത്ര ചെറിയ കാലയളവായിരുന്നത്, എത്ര ചെറുത്!
വിവേകം തന്നെ പറഞ്ഞുപറ്റിച്ചുവല്ലോയെന്നയാൾ
തിരിച്ചറിയുന്നു. അതെപ്പോഴും പറഞ്ഞു വിശ്വസിപ്പിച്ചു:
'നാളെയാകട്ടെ, എല്ലാത്തിനും വേണ്ടുവോളം സമയമുണ്ടാകും'
അടക്കിനിർത്തിയ കാമനകൾ, വേണ്ടെന്നുവെച്ച സന്തോഷങ്ങൾ.
നഷ്ടപ്പെടുത്തിയ അവസരങ്ങളെല്ലാംതന്നെ അയാളുടെ
മൂഢമായ കരുതലിനുനേരെ ഇന്ന് കൊഞ്ഞനംകുത്തുന്നു.
ഈ ചിന്തകളും ഓർമ്മകളുമെല്ലാം
ആ വൃദ്ധനെ ആലസ്യത്തിലാക്കുന്നു. ചായക്കടയിലെ
മേശമേലേക്കു ചരിഞ്ഞയാൾ ഉറക്കമാകുന്നു.
'An Old Man' by C.P. Cavafy