നമ്മൾ ഏറെദൂരം പോന്നിരിക്കുന്നു,
ബഹിരാകാശനിലയത്തിൽ
അയാളുടെ മൂന്നാമത്തെ ആഴ്ചയിൽ
നീന്തിയൊഴുകുമ്പോൾ
ബഹിരാകാശയാത്രികൻ ആലോചിച്ചു,
അറിയാതെയാണെങ്കിലും
ഒരു ദൈവത്തിന്റെ കണ്ണിൽ തട്ടുകയുണ്ടായി
— അത്രത്തോളമെത്തിയിരിക്കുന്നു,
മുകളിലും താഴെയുമെന്നുള്ള
ബഹിരാകാശനിലയത്തിൽ
അയാളുടെ മൂന്നാമത്തെ ആഴ്ചയിൽ
നീന്തിയൊഴുകുമ്പോൾ
ബഹിരാകാശയാത്രികൻ ആലോചിച്ചു,
അറിയാതെയാണെങ്കിലും
ഒരു ദൈവത്തിന്റെ കണ്ണിൽ തട്ടുകയുണ്ടായി
— അത്രത്തോളമെത്തിയിരിക്കുന്നു,
മുകളിലും താഴെയുമെന്നുള്ള
വേർതിരിവ് ഇനിയില്ല,
തെക്കും വടക്കുമില്ല,
ഭാരവും ഭാരക്കുറവുമില്ല.
ഇങ്ങനെയെങ്കിൽ എങ്ങനെയാകും
ശരിയായതെന്തെന്ന് നമ്മൾ അറിയുന്നത്.
അത്രത്തോളമെത്തിയിരിക്കുന്നു.
ഭാരമില്ലായ്മ, അടച്ചുറപ്പിച്ചിട്ട മുറിയിൽ
സൂര്യോദയങ്ങളെ അതിവേഗത്തിൽ
നമ്മൾ പിന്തുടരുന്നു.
ചെടികളുടെ പച്ചപ്പ് കാണാനും കൈയ്യിൽ
കല്ലെടുത്തു ഉയർത്തുന്നത് പോലുള്ള
ആയാസമറിയാനുമുള്ള ആഗ്രഹത്താൽ
ആകെ വല്ലാതെയായിരിക്കുന്നു.
തുറന്നുകിടക്കുന്ന
കണ്ണുപോലെയാണ് ഭൂമിയെന്ന്
ഒരു രാത്രി അയാൾ കണ്ടറിഞ്ഞു
പാതിരാത്രിയുണർന്ന
കുഞ്ഞിന്റെ കണ്ണുപോലെ
അത് അവനെ നോക്കി,
ഉത്കണ്ഠയോടെ.
ഭാരവും ഭാരക്കുറവുമില്ല.
ഇങ്ങനെയെങ്കിൽ എങ്ങനെയാകും
ശരിയായതെന്തെന്ന് നമ്മൾ അറിയുന്നത്.
അത്രത്തോളമെത്തിയിരിക്കുന്നു.
ഭാരമില്ലായ്മ, അടച്ചുറപ്പിച്ചിട്ട മുറിയിൽ
സൂര്യോദയങ്ങളെ അതിവേഗത്തിൽ
നമ്മൾ പിന്തുടരുന്നു.
ചെടികളുടെ പച്ചപ്പ് കാണാനും കൈയ്യിൽ
കല്ലെടുത്തു ഉയർത്തുന്നത് പോലുള്ള
ആയാസമറിയാനുമുള്ള ആഗ്രഹത്താൽ
ആകെ വല്ലാതെയായിരിക്കുന്നു.
തുറന്നുകിടക്കുന്ന
കണ്ണുപോലെയാണ് ഭൂമിയെന്ന്
ഒരു രാത്രി അയാൾ കണ്ടറിഞ്ഞു
പാതിരാത്രിയുണർന്ന
കുഞ്ഞിന്റെ കണ്ണുപോലെ
അത് അവനെ നോക്കി,
ഉത്കണ്ഠയോടെ.
Skylab by Rolf Jacobsen from North in the World: Selected Poems of Rolf Jacobsen